നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Friday, May 28, 2010

home



സഹസ്രശീര്‍ഷാപുരുഷഃ -
സഹസ്രാക്ഷാഃ സഹസ്രപാദ്,
സഭൂമിം വിശ്വതോവൃത്വാ -
ത്യതിഷ്ഠദ്ദശാംഗുലം.
(ഋഗ്വേദം - പുരുഷസൂക്തം)


സര്വ്വാദീഷ്ട സിദ്ധിപക്ക് ഉത്തമമായ വേദമന്ത്രമാണ് പുരുഷസൂക്തം. വൈഷ്ണവ ക്ഷേത്രങ്ങളില് വെണ്ണ സമര്പ്പിച്ച് പുരുഷസൂക്ത അര്ച്ചന നടത്തുന്നത് പെട്ടെന്നുള്ള ദുരിത ശാന്തിക്ക് ഉത്തമമാണ്. ഐശ്വര്യം, ദൈവാ ദീനം വര്‍ദ്ധിക്കല്‍, ധനലാഭം, വ്യാപാരാഭിവൃദ്ധി എന്നിവയ്ക്കും ഉത്തമമാണ്.


ഇഷ്ട സന്താനലബ്ധിക്കായി സ്ത്രീകള്‍ ദിവസം പുരുഷസൂക്ത ജപം നടത്തിയ വെണ്ണ അല്ലെങ്കില്‍ പാല്‍ പഴം ഇവ സേവിച്ചാല്‍ അതീവ ബുദ്ധിയും ദൈവാ ദീനം ഉള്ളതുമായിരിക്കും. പുരുഷസൂക്തം ചൊല്ലി ഭഗവാന് അഭിഷേകം നടത്തിയാല്‍ വേഗം രോഗ ശാന്തി കൈവരും.



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos









Purusha_Suktam_pdf

സ്വന്തമാക്കുക

download Pictures, Images and Photos






Wednesday, May 26, 2010

Kubera_Ashtothram



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

ധനത്തി ന്‍റെ അധിപതിയായ ദേവനാണ് കുബേരന്‍, കുബേരന്‍ പ്രസാദിച്ചാല്‍ സര്‍വ്വസമ്പത്തും കൈവരും എന്ന് വിശ്വസിക്കപ്പെടുന്നു. അഷ്ടടിക്ക് പാലകന്‍മാരില്‍ ഒരാളായും കുബേരന്‍ അറിയപ്പെടുന്നു.ദിക്കുകളുടെ രക്ഷകന്മാര്‍. കിഴക്ക്, തെ. കിഴക്ക്, തെക്ക്, തെ. പടിഞ്ഞാറ്, പടിഞ്ഞാറ്, വ. പടിഞ്ഞാറ്, വടക്ക്, വ. കിഴക്ക് എന്നിങ്ങനെ. ഇവര്‍ ക്രമത്തില്‍ ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നിവരാണ്.യക്ഷന്‍മാരുടെ രാജാവാണ് അളകാപുരിയില് വസിക്കുന്ന കുബേരന്‍. വൈശ്രവ മഹര്‍ഷിയുടെ മകനായ കുബേരന്‍ ലങ്കാധിപതി രാവണന്‍റെ ജ്യേഷ്ഠസഹോദരനുമാണ്.

ഓം കുബേരായ നമ:
ഓം ധനദായ നമ:
ഓം ശ്രീമതേ നമ:
ഓം യക്ഷേശായ നമ:
ഓം ഗുഹ്യകേശ്വരായ നമ:
ഓം നിധീശായ നമ:
ഓം ശങ്കര സഖായ നമ:
ഓം മഹാലക്ഷ്മീനിവാസ ഭുവേ നമ:
ഓം മഹാപദ്മ നിധീശായ നമ:
ഓം പൂര്‍ണ്ണായ നമ:
ഓം പദ്മദീശ്വനിരായ നമ:
ഓം ശംഖാഖ്യ നിധിനാഥായ നമ:
ഓം മകരാഖ്യ നിധിപ്രിയായ നമ:
ഓം സുഖി സംസ്വ നിധിനായകായ നമ:
ഓം മുകുന്ദ നിധിനായകായ നമ:
ഓം കുംദാക്യ നിധിനാഥായ നമ:
ഓം നീലനിത്യാധിപായ നമ:
ഓം മഹതേ നമ:
ഓം വരനിധിയധിപായ നമ:
ഓം പൂജ്യായ നമ:
ഓം ലക്ഷ്മീസാമ്രാജ്യദായകായ നമ:
ഓം ഇലപിലാപത്യായ നമ:
ഓം കോശാധീശായ നമ:
ഓം കുലോചിതായ നമ:
ഓം അശ്വാരൂഢായ നമ:
ഓം വിശ്വവിദ്യായ നമ:
ഓം വിശേഷജ്ഞായ നമ:
ഓം വിശാരദായ നമ:
ഓം നളകൂബരനാഥായ നമ:
ഓം മണിഗ്രീവപിത്രേ നമ:
ഓം ഗൂഡമന്ത്രായ നമ:
ഓം വൈശ്രവണായ നമ:
ഓം ചിത്രലേഖാ മണപ്രിയായ നമ:
ഓം ഏകപിംഗായ നമ:
ഓം അലകാധീശായ നമ:
ഓം പൌലസ്ത്യായ നമ:
ഓം നരവാഹനായ നമ:
ഓം കൈലാസശൈലനിലയായ നമ:
ഓം രാജ്യദായ നമ:
ഓം രാവണാഗ്രജായ നമ:
ഓം ചിത്രചൈത്രരഥായ നമ:
ഓം ഉദ്യാനായ നമ:
ഓം വിഹാര സുകുതൂഹലായ നമ:
ഓം മഹോത്സാഹായ നമ:
ഓം മഹാപ്രാജ്ഞായ നമ:
ഓം സദാപുഷ്പകവാഹനായ നമ:
ഓം സാര്‍വ ഭൌമായ നമ:
ഓം അംഗനാഥായ നമ:
ഓം സോമായ നമ:
ഓം സൌമ്യ ദിഗീശ്വരായ നമ:
ഓം പുണ്യാത്മനേ നമ:
ഓം പുരൂഹൂതശ്രീയൈ നമ:
ഓം സര്‍വ പുണ്യ ജനേശ്വരായ നമ:
ഓം നിത്യ കീര്ത്തയേ നമ:
ഓം നീതിവേക്ത്രേ നമ:
ഓം ലംങ്കാപ്രാക്തനനായകായ നമ:
ഓം യക്ഷായ നമ:
ഓം പരമശാന്താത്മനെ നമ:
ഓം യക്ഷരാജേ നമ:
ഓം യക്ഷിണീവൃതായ നമ:
ഓം കിന്നരേശ്വായ നമ:
ഓം കിംപുരുഷായ നമ:
ഓം നാഥായ നമ:
ഓം ഗഢ്ഗായുധായ നമ:
ഓം വശിനേ നമ:
ഓം ഈശാനദക്ഷപാര്‍ശ്വസ്ഥായ നമ:
ഓം വായുവാമ സമാശ്രയായ നമ:
ഓം ധര്‍മ്മമാര്‍ഗൈക നിരതായ നമ:
ഓം ധര്‍മ്മസംമുഖ സംസ്ഥിതായ നമ:
ഓം നിത്യേശ്വരായ നമ:
ഓം ധനാധ്യക്ഷായ നമ:
ഓം അഷ്ടലക്ഷ്മീ ആശ്രിതലയായ നമ:
ഓം മനുഷ്യധര്മ്മിണേ നമ:
ഓം സദ് വൃദ്ധായ നമ:
ഓം കോശലക്ഷ്മീസമാശ്രിതായ നമ:
ഓം ധനലക്ഷ്മീ നിത്യവാസായ നമ:
ഓം ധാന്യലക്ഷ്മീ നിവാസഭുവേ നമ:
ഓം ആശ്വലക്ഷ്മീ സദാവാസായ നമ:
ഓം ഗജലക്ഷ്മീസ്ഥിരാലയായ നമ:
ഓം രാജ്യലക്ഷ്മീ ജന്മഗേഹായ നമ:
ഓം ധൈര്യലക്ഷ്മീ കൃപാശ്രായായ നമ:
ഓം അഖണ്‍്ഡൈശ്വര്യ സംയുക്തായ നമ:
ഓം നിത്യാനന്ദായ നമ:
ഓം സുഖാശ്രയായ നമ:
ഓം നിത്യദുഗ്ധായ നമ:
ഓം നിധിതാത്രേ നമ:
ഓം നിരാശായ നമ:
ഓം നിരുപദ്രവായ നമ:
ഓം നിത്യകാമായ നമ:
ഓം നിരാകാംക്ഷായ നമ:
ഓം നിരുപാധികവാസ ഭുവേ നമ:
ഓം ശാന്തായ നമ:
ഓം സര്‍വ ഗുണോപേതായ നമ:
ഓം സര്‍വജ്ഞായ നമ:
ഓം സര്‍വ്വ സമ്മതായ നമ:
ഓം സര്‍വ്വാണീ കരുണാപാത്രായ നമ:
ഓം സദാനന്ദ കൃപാലയായ നമ:
ഓം ഗന്ധര്‍വകുല സംസേവ്യായ നമ:
ഓം സൌഗന്ധികാ കുസുമപ്രിയായ നമ:
ഓം സുവര്‍ണ്ണനഗരീ വാസായ നമ:
ഓം നിധിപീഠ സമാശ്രയായ നമ:
ഓം മഹാമേരുത്രസ്ഥായിണേ നമ:
ഓം മഹര്‍ഷിഗണ സംസ്തുതായ നമ:
ഓം ദുഷ്ടായ നമ:
ഓം ശൂര്പ്പണഖാ ജ്യേഷ്ടായ നമ:
ഓം ശിവ പൂജാരാധായ നമ:
ഓം അനഘായ നമ:
ഓം രാജയോഗ സമായുക്തായ നമ:
ഓം രാജശേഖര ഭുജഗായ നമ:
ഓം രാജ രാജായ നമ:

Monday, May 24, 2010

Brzee_Mantra





ഈ ലോകത്തില്‍ ഗൃഹസ്ഥാശ്രമത്തില്‍ ജീവിക്കുന്ന എല്ലാവര്ക്കും ധനം ഏറ്റവും വേണ്ടപ്പെട്ടത് തന്നെയാണ്.ധന സമ്പാദിക്കാന്‍ നമ്മള്‍ ധാര്‍മ്മികമായി അധ്വാനിക്കുക തന്നെ വേണം. എന്നാല്‍ ഒരുപക്ഷെ നമ്മള്‍ എന്തെല്ലാം ചെയ്താലും എത്ര കഷ്ടപ്പെട്ടാലും വെറുതെയായിപ്പോകുന്നു. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ധനം സംബാധിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനുമായി പല മന്ത്രങ്ങളും ഉപദേശിക്കുകയുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു മന്ത്രത്തെപറ്റിയാണ് ഇവിടെ പറയുന്നത്.



കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


'ഓം ബ്രസീ നമഹ' (aum brzee namah)

ഈ മന്ത്രം നല്‍കിയത് വിശ്വാമിത്ര മഹര്‍ഷിയാണ്. അദ്ദേഹം ആദ്യം ഒരു രാജാവായിരുന്നു പിന്നീട് കഠിനമായ തപസ്സ് ചയ്തു ഒരു രാജര്‍ഷിയായി. അദ്ദേഹം വസിഷ്ഠ മഹര്‍ഷിയുടെ ശിഷ്യനായി ആയിരത്തിഅഞ്ഞൂറ് വര്ഷം കഠിന തപസ്സില്‍ ഏര്‍പ്പെട്ടു. അങ്ങിനെ അദ്ദേഹം കണ്ടെത്തിയ മന്ത്രാമാണ് ഇത്. ഈ മന്ത്രം വളരെ ശക്തിയേറിയതാണെന്ന് പറയപ്പെടുന്നു. ഇത് 108 തവണയോ 1008 തവണയോ ജപിക്കവുന്നതാണ്. ഈ മന്ത്രം ചിട്ടയായി കേള്‍ക്കുന്നത്പോലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

Sunday, May 23, 2010

Rama_Bhujangam





മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമായ ശ്രീരാമനു വേണ്ടി എഴുതപ്പെട്ടതാണ് രാമ ബുജന്ഗം, ശ്രീ ആദി ശങ്കരാചാര്യര്‍ ആണ് ഈ കൃതിയുടെ രചയിതാവ്.

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos

വിശുദ്ധം പരം സച്ചിദാനന്ദ രൂപം,
ഗുണാധാര മാധാര ഹീനം വരേണ്യം,
മഹാന്തം വിഭാന്തം ഗുഹാന്തം ഗുണാന്തം,
സുഖാന്തം സ്വയംധാമ രാമം പ്രപധ്യേ

ശിവം നിത്യമേകം വിഭും താരകാഖ്യം,
സുഖാകാരമാകാര ശൂന്യം സുമാന്യം,
മഹേശം കലേശം സുരേശം പരേശം,
നരേശം നിരീശം മഹീശം പ്രപധ്യേ.

യദാ വര്‍ണ്ണ യദ് കര്ണ മൂലേന്ത കാലെ,
ശിവോ രാമ രാമേതി രാമേതി കാശ്യാ,
തദേകം പരം താരക ബ്രഹ്മ രൂപം,
ഭജേഹം, ഭജേഹം, ഭജേഹം, ഭജേഹം.

മഹാ രത്ന പീഢേ ശുഭേ കല്പ മൂലേ,
ശുകാസീനമാദിത്യ കോടി പ്രകാശം,
സദാ ജാനകി ലക്ഷ്മണോപേതമേകം,
സാദാ രാമചന്ദ്രം ഭജേഹം, ഭജേഹം.

വണദ് രത്ന മഞ്ജീര പദാരവിന്ദം,
ലസന്‍ മേഖലാ ചാരു പീതംബരാട്യം,
മഹാ രത്ന ഹാരോല്ലസത് കൌസ്തുഭാന്ഗം,
നഭ ചന്ജരി മഞ്ജരി ലോല മാലം

ലസത് ചന്ദ്രികാ സ്മേര ശോഭാ ധരാഭം,
സമുദ്യത് പതംഗേതു കോടി പ്രകാശം,
നമദ് ബ്രഹ്മ രുദ്രാതി കോടീര രത്ന,
സ്ഫുരത് കാന്തി നീരാജനാരാധ്യധാഗ്രീം

പുര പ്രാഞ്ജലി നാന്ജനേയാധി ഭക്താന്,
സ്വ ചിന്‍ മുദ്രയാ ഭദ്രയാ ഭോധയന്തം,
ഭജേഹം, ഭജേഹം സാദാ രാമചന്ദ്രം,
തദന്യം ന മന്യേ ന മന്യേ ന മന്യേ.

യദാ മദ്സമീപം കൃതാന്ത സമേത്യ,
പ്രചണ്ട പ്രകോപൈര്‍ ഭടിര്‍ ഭീഷയേന്‍ മാം,
തദാ വിഷ്കരോഷി ത്വദീയം സ്വരൂപം,
സാദാ ആപത്ത് പ്രണാശം സകോദണ്ട ബാണം.

നിജേ മനസേ മന്ദിരേ സന്നിദേഹി,
പ്രസീദ, പ്രസീദ പ്രഭോ രാമചന്ദ്ര,
സ സൌമിത്രിനാ കൈകേയി നന്ദനേന,
സ്വ ശക്ത്യാനു ഭക്ത്യാ ച സംസേവ്യമാന.

സ്വഭാക്തഗ്രഗണ്യേ കപീഷൈര്‍ മഹീഷൈ,
അനീകൈരനേകി ച രാമ, പ്രസീദ,
നമസ്തേ നമോസ്ത്വീശ, രാമ പ്രസീദ,
പ്രസാദി പ്രസാദി പ്രകാശം, പ്രഭോ മാം.

ത്വമേവാസി ദൈവം , പരം മെയ്‌ യധേകം ,
സു ചൈതന്യ മേതത് തദന്യം ന മന്യേ,
യദോ ഭൂതമേയം വിയദ്വായു തേജോ,
ജലോപാധി കേയം ചരം ച അചരം ച.

നമ സച്ചിദാനന്ദ രൂപയാ തസ്മൈ,
നമോ ദേവ ദേവായ രാമയ തുഭ്യം,
നമോ ജാനകി ജീവിതേശായ തുഭ്യം,
നമ പുണ്ടാരികായതാക്ഷായ തുഭ്യം.

നമോ ഭക്തി യുക്താനുരക്തായ തുഭ്യം,
നമ പുണ്യ പുഞ്ചി കലഭ്യായ തുഭ്യം,
നമോ വേദ വേദ്യായ ചാധ്യായ പുംസേ,
നമ സുന്ദരായേന്ദിര വല്ലഭായ.

നമോ വിശ്വ കര്ത്രേ, നമോ വിശ്വ ഹര്ത്രേ,
നമോ വിശ്വ ഭോക്ത്രേ, നമോ വിശ്വ ഭാര്ത്രേ,
നമോ വിശ്വ നേത്രേ, നമോ വിശ്വ ജേത്രെ,
നമോ വിശ്വ പിത്രേ, നമോ വിശ്വ മാത്രേ.

നമസ്തേ , നമസ്തേ സമസ്ത പ്രപഞ്ച,
പ്രഭോഗ, പ്രയോഗ, പ്രമാണ, പ്രവേന,
മധീയം മന്സ്ത്വത് പദ ദ്വന്ദ്വ സേവാം,
വിധാതും പ്രവൃത്തം സുഖ ചൈതന്യ സിധ്യൈ.

ശിലാപി ത്വദംഗ്രിക്ഷമാ സന്ഗിരേനു,
പ്രസാധാധി ചൈതന്യ മാധത രാമ,
നമസ്ത്വത് പദ ദ്വന്ദ്വ സേവ വിധാനാത്,
സുചൈതന്യ മേതീതി കിം ചിത്രമത്ര?.

പവിത്രം ചരിത്രം വിചിത്രം ത്വധീയം,
നരായൈ സ്മരന്ത്യന്വഹം രാമചന്ദ്ര,
ഭവന്തം ഭവാന്തം ഭരന്തം ഭജന്തോ,
ലഭന്തേ കൃതാന്തം ന പശ്യന്ത്യതോ അന്തെ.

സ പുണ്യ സ ഗണ്യ ശരണ്യോ മമായം,
നാരോ വേദ യോ ദേവ ചൂടാമണീം ത്വാം,
സദാകാരമേകം , ചിദാനന്ദ രൂപം,
മനോ വാഗ ഗമ്യം പരം ധാമ രാമ.

പ്രചണ്ട, പ്രതാപ പ്രഭാവാഭി ഭൂത,
പ്രഭുതാരി വീര, പ്രഭോ രാമചന്ദ്ര,
ബലം ദേ കദം വര്ണ്യതേ അതീവ ബല്യേ,
യദോ അഗണ്ടി ചഢീശ കോദണ്ട ദണ്ഡം.

ദശഗ്രീവമുഗ്രം സപുത്രം സമിത്രം,
സരി ദുര്ഗമധ്യസ്തരക്ഷോഗണേശം,
ഭവന്തം വിനാ രാമ , വീരോ നരോ വാ,
അസുരോ വാ അമരോ വാ ജയേത് കസ്തൃലോക്യാം?


സാദാ രാമ രാമേതി രാമാമൃതം ദേ,
സാദാ രാമ മാനന്ദ നിഷ്യന്ത കണ്ഠം,
പിബന്തം നമന്തം സുധന്തം ഹസന്തം,
ഹനൂമന്ത മന്തര്‍ ഭജേ തം നിതാന്തം.

സദാ രാമ രാമേതി രാമാമൃതം തേ,
സാദാ രാമമാനന്ദ നിഷ്യന്ത കണ്ഠം,
പിബന് ‍അന്‍വഹം നന്‍വഹം നൈവ മൃത്യോര്‍
ബിഭേമി പ്രസദാദസാദാ തവൈവ.

ആസീതാസമേതൈര്‍കൊതന്ദ ഭൂഷൈ,
സൌമിത്രി വന്ധ്യൈര ചണ്ട പ്രതപൈര്‍,
അലങ്കേശ കലൈര സുഗ്രീവ മിത്രിര്‍,
രാമഭി ദേയൈരളം ദൈവതൈര്‍ ന.

അവീരസനസ്തൈര്‍ ചിന്‍ മുദ്രികാട്യൈര്‍,
ഭ്ക്തന്ജനേയാധി തത്വ പ്രകശൈര്‍,
ആമാന്ധര മൂലൈര്‍ മന്ഥാര മലൈര്‍,
രാമഭി ദേയൈരളം ദൈവതൈര്‍ ന.

അസിന്ദു പ്രകൊപൈര്‍ വന്ധ്യ പ്രതപൈര്‍,
ബന്ധു പ്രയാണൈര്‍ മന്ദസ്മിതാട്യൈര്‍,
ദണ്ട പ്രവസൈര്‍ ഖണ്ഡ പ്രബോധൈര്‍,
രാമഭി ദേയൈരളം ദൈവതൈര്‍ ന.

ഹരേ രാമ സീതപതേ രാവണാരെ,
ഖരാരെ മുരാരേ അസുരാരെ പരേതി,
ലപന്തം നയന്തം സാദാ കാലമേവം,
സമാലോകയാലോകയാ ശേഷ ബന്ധോ.

നമസ്തേ സുമിത്രാ സുപുത്രാഭി വന്ധ്യ ,
നമസ്തേ സാദാ കൈകേയി നന്ദനേദ്യ,
നമസ്തേ സാദാ വാനരാധീശ ബന്ധോ ,
നമസ്തേ , നമസ്തേ സാദാ രാമചന്ദ്ര.

പ്രസീദ , പ്രസീദ , പ്രഛണ്ട പ്രതാപ,
പ്രസീദ , പ്രസീദ , പ്രഛണ്ടാരി കാല,
പ്രസീദ , പ്രസീദ , പ്രപന്നനുകംപിന്‍ ,
പ്രസീദ , പ്രസീദ , പ്രഭോ രാമചന്ദ്ര .

ഭുജംഗപ്രയാതം പരം വേദ സാരം,
മുദാ രാമചന്ദ്രസ്യ ഭക്ത്യ ച നിത്യം,
പഠന് സന്തതം ചിന്തയന്‍ പ്രാന്തരംഗേ,
സ ഏവ സ്വയം രാമചന്ദ്ര സ ധന്യാ.

Saturday, May 22, 2010

Hanumath_Pancharatnam

ഹനുമത് പഞ്ചരത്നം



ശങ്കരാചാര്യര്‍ രചിച്ചതാണ് ഹനുമത് പഞ്ചരത്നം.

വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം
സീതാപതിദൂതാദ്യം വാതാത്മാജമദ്യഭാവയേ ഹൃദ്യം
കാമ മോഹാദികള്‍ വെടിഞ്ഞു ഹൃദയസംശുദ്ധിയോടെ ശ്രീരാമചന്ദ്രനെ പ്രാര്‍ഥിച്ചു ആനന്ദക്കണ്ണീര്‍ പൊഴിച്ച് പുളകിതഗാത്രനായ നിര്‍മ്മലസ്വരൂപനും ശ്രീരാമന്‍റെ സുപ്രധാന ദൂതനുമായ ആഞ്ജനേയനെ ഞാന്‍ മനസ്സില്‍ ധ്യാനിക്കുന്നു.

തരുണാരുണമുഖകമലം കരുണാരസുപൂരപൂരിതാ പാംഗം
സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം

ഉദയാര്‍ക്കപ്രഭപോലെ മുഖകമലശേഭയുള്ളവനും, ആശ്രയിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്നവനും, മഹാനും, മനോഹരനും അഞ്ജനാദേവിയുടെ സൌഭാഗ്യവുമായിരിക്കുന്ന ഹനൂമാന്‍ എന്‍റെ ആശ്രയകേന്ദ്രമാണ്.

ശംബരവൈരിശരാതിഗമംബുജദള-
വിപുലലോചനോദാരം
കംബുഗളമനിലദിഷ്ടം വിംബ-
ജ്വലിതോഷ്ടമേകാമവലംബേ

കാമബാണങ്ങളെ തോല്‍പ്പിച്ചവനും വിശാലമായ കമലദള നയനങ്ങളുള്ളവനും, ഉദാരനും ശംഖുപോലെ അഴകാര്‍ന്ന ഗളവും, ചുവന്നു തുടുത്ത കവിള്‍ത്തടങ്ങളും, അധരങ്ങളുമുള്ളവനും, വായുദേവന്‍റെ ഭാഗ്യ ഫലവുമായ ആഞ്ജനേയനെ ഞാന്‍ അഭയം പ്രാപിക്കുന്നു.

ദൂരികൃത സീതാര്‍ത്തി: പ്രകടീകൃത-
രാമവൈഭവസ്ഫൂര്‍ത്തി:
ദാരിതദശമുഖ കീര്‍ത്തി: പുരതോ
മമ ഭാതു ഹനുമതോമൂര്‍ത്തി:

സീതാദേവിയുടെ ഹൃദയവ്യഥ അകറ്റിയവനും, ശ്രീരാമചന്ദ്രന്‍റെ ഐശ്വര്യത്തിന്‍റെ പ്രതിരൂപമായി വിളങ്ങിയവനും, ദശകണ്ഠനായ രാവണരാക്ഷസന്‍റെ കീര്‍ത്തിയെ നശിപ്പിച്ചവനുമായ ശ്രീ ഹനൂമാന്‍ എന്‍റെ മുന്നില്‍ പ്രത്യക്ഷനായാലും.

വാനരനികരാദ്ധ്യക്ഷം ദാനവകുല-
കുമുദരവികരസദൃക്ഷം
ദീനജനാവനദീക്ഷം പാവനതപ:-
പാകപുഞ്ജമദ്രാക്ഷം.
വാനരസേനാനായകനും, രാക്ഷസകുലമാകുന്ന ആമ്പല്‍പ്പൊയ്കക്ക് സൂര്യകിരണസദൃശനും ജനരക്ഷയില്‍ ബദ്ധശ്രദ്ധനും വായുദേവന്‍റെ പ്രാര്‍ത്ഥനയുടെ പരിണതഫലവുമായ ആഞ്ജനേയനെ ഞാന്‍ ദര്‍ശിച്ചു.

ഏതത് പവനസുതസ്യ സ്തോത്രം യ: പഠതി പഞ്ചരത്നാഖ്യം
ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി

പവനസൂനുവായ ഹനുമാന്‍റെ പവിത്രമായ ഈ പഞ്ചരത്ന സ്തോത്രം ഭക്തിയോടെ സ്തുതിക്കുന്നവര്‍ ദീര്‍ഘകാലം സമസ്ത സൌഭാഗ്യങ്ങളോടുംകൂടി വാഴുന്നതിന് ശ്രീരാമന്‍ കൃപാകടാക്ഷം നല്‍കി അനുഗ്രഹിക്കുന്നതാണ്.

Lalitha_Pancharatnam


ഈ സ്തോത്രം ആദി ശങ്കരാചാര്യനാല്‍ രചിക്കപ്പെട്ടതാണ്. ഈ സ്തോത്രം ദിവസവും രാവിലെ ജപിച്ചാല്‍ അവര്‍ക്ക് ലളിതാ ദേവിയുടെ അനുഗ്രഹം ഉണ്ടാകും. അവര്‍ക്ക് അനശ്വരമായ കീര്‍ത്തിയും, ഐശ്വര്യവും, ധനവും, ഭാഗ്യവും ഉണ്ടാകും.

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos


പ്രാത സ്മരാമി ലളിതാ വദനാരവിന്ദം,
ബിംബാദരം പ്രധുല മൌക്തിക ശോഭി നാശം,
ആകര്ണ ദീര്‍ഘ നയനം മണി കുണ്ടാലാട്യം,
മന്ദസ്മിതം മൃഗ മദോജ്ജ്വല ഫാല ദേശം.

പ്രാതര്‍ ഭജാമി ലളിതാ ഭുജ കല്പ വല്ലിം,
രത്നാംഗുലീയ ലസതംഗുലി പല്ലവാട്യാം,
മാണിക്യ ഹേമ വലയാഗദ ശോഭ മാനാം,
പുണ്ട്രേഷു ചാപ കുസുമെശു സൃണീന്‍ ദധാനാം.

പ്രാതര്‍ നമാമി ലളിതാ ചരണാരവിന്ദം ,
ഭക്തീഷ്ട ദാന നിരതം ഭവ സിന്ധു പോതം ,
പദ്മാസനാദി സുര നായക പൂജനീയം,
പദ്മാഗുശ ദ്വജ സുദര്‍ശന ലാഞ്ചനാട്യം.

പ്രാത സ്തുവേ പരശിവാം ലളിതാം ഭവാനീം,
ത്രൈയന്ത വേധ്യ വിഭവാം കരുണാനവധ്യാം,
വിശ്വസ്യ സൃഷ്ടി വിലയ സ്ഥിതി ഹേതു ഭൂതാം,
വിശ്വെശ്വരീം നിഗമ വാങ്മ മനസാതി ദൂരാം.

പ്രാതര്‍ വദാമി ലളിതേ തവ പുണ്യ നാമ,
കാമേശ്വരീതി , കമലീതി മഹേശ്വരീതി,
ശ്രീ ശാംഭവീതി ജഗതാം ജനനീ പരേതി,
വാക് ദേവ തേതി വചസാ തൃപുരേശ്വരീതി.

യ ശ്ലോക പഞ്ചകം ഇദം , ലളിതംബികായാ:,
സൌഭാഗ്യതം , സുലളിതം പഠതി പ്രഭാതേ,
തസ്മൈ ദദാതി ലളിത ജടിതി പ്രസന്ന,
വിദ്യാം ശ്രിയം വിമല സൌഖ്യം അനന്തകീര്‍ത്തിം.

Bhavani_Ashtakam



ആദി ശങ്കരാചാര്യര്‍ രചിച്ചതാണ് ഭവാനി അഷ്ടകം.

കേള്‍ക്കുക



സ്വന്തമാക്കുക

download Pictures, Images and Photos



ന താതോ, ന മാതാ, ന ബന്ധുര്‍ ന ദാതാ,
ന പുത്രോ, ന പുത്രി, ന ഭൃത്യോ, ന ഭര്‍ത്ത,
ന ജയാ ന വിദ്യാ, ന വൃത്തിര്‍ മമൈവ,
ഗതിസ്ത്വം, ഗതിസ്ത്വം ത്വം ഏകാ ഭവാനി .

ഭവബ്ധാ വപാരേ, മഹാ ദുഖ ഭീരു,
പപാത പ്രകാമി, പ്രലോഭി പ്രമത്ത,
കു സംസാര പാശ പ്രബധ സദാഹം,
ഗതിസ്ത്വം, ഗതിസ്ത്വം ത്വം ഏകാ ഭവാനി.

ന ജാനാമി ദാനം, ന ച ധ്യാന യോഗം,
ന ജാനാമി തന്ത്രം, ന ച സ്തോത്ര മന്ത്രം,
ന ജാനാമി പൂജാം, ന ച ന്യാസ യോഗം,
ഗതിസ്ത്വം, ഗതിസ്ത്വം ത്വം ഏകാ ഭവാനി.

ന ജാനാമി പുണ്യം, ന ജാനാമി തീര്‍ത്ഥം,
ന ജാനാമി മുക്തിം, ലയം വാ കദാചിത്,
ന ജാനാമി ഭക്തിം, വൃതം വാപി മാതാ,
ഗതിസ്ത്വം, ഗതിസ്ത്വം ത്വം ഏകാ ഭവാനി.

കുകര്മി, കുസന്ഗി, കുബുദ്ധി, കുദാസ,
കുലാചാര ഹീന , കഥാചാര ലീന ,
കുദൃഷ്ടി , കുവാക്യ പ്രബന്ധ , സദാഹം ,
ഗതിസ്ത്വം , ഗതിസ്ത്വം , ത്വം ഏകാ ഭവാനി.

പ്രജേശം, രമേശം, മഹേശം, സുരേശം,
ദിനേശം, നിശീധേശ്വരം വാ കഥാചിത്
ന ജാനാമി ചാന്യത് സദാഹം ശരണ്യേ,
ഗതിസ്ത്വം, ഗതിസ്ത്വം ത്വം ഏകാ ഭവാനി

വിവാദേ, വിഷാദേ, പ്രമാധേ, പ്രവാസേ,
ജലേ ചാനലെ പര്‍വ്വതേ ശത്രു മദ്ധ്യേ,
അരണ്യേ, ശരണ്യേ സാദാ മാം പ്രപാഹി ,
ഗതിസ്ത്വം, ഗതിസ്ത്വം, ത്വം ഏകാ ഭവാനി .

അനാഥോ, ദരിദ്രോ, ജരാ രോഗ യുക്തോ,
മഹാ ക്ഷീണ ദീന, സദാ ജാട്യ വക്ത്ര,
വിപത്തൌ പ്രവിഷ്ട , പ്രനഷ്ട സാധാഹം,
ഗതിസ്ത്വം, ഗതിസ്ത്വം, ത്വം ഏകാ ഭവാനി.

Friday, May 21, 2010

സ്തുതി

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശീരാമദൂതം മനസാ സ്മരാമി

അതുലിതബലധാമം ഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി

ശ്രീഗുരുചരണ്‍ സരോജരജ്
നിജമനു മുകുരു സുധാരി
ബര്‍ണൌം രഘുവര്‍ ബിമല ജസു
ജോ ദായകുഫല്‍ ചാരി
ബുദ്ധിഹീന്‍ തനു ജാനകേ
സുമിരൌം പവനകുമാര്‍
ബാലബുധി വിദ്യാ ടെഹു മോഹേ
പര്‍ഹും കലേശ്ബികാര്‍
ചാലീസാ

ജയ്‌ ഹനുമാന്‍ ജ്ഞാനഗുണസാഗര്‍
ജയ്‌ കപീശ് തിഹും ലോക് ഉജാഗര്‍

രാമ് ദൂത് അതുലിത് ബല്ധാമാ
അഞ്ജനീപുത്ര് പവനസുത് നാമാ

മഹാ വീര്‍ വിക്രം ബജരംഗീ
കുമതി നിവാര്‍ സുമതി കേ സംഗീ

കഞ്ചന്‍ ബാരണ്‍ വിരാജ് സുബേശാ
കാനന്‍ കുണ്ടല്‍ കുഞ്ചിത് കേശാ

ഹാഥ് വജ്ര് ഔ ധ്വജാ ബിരാജൈ
കാംധേ മൂംജ് ജനേഉ സാജൈ

ശങ്കര്‍ സുവന് കേസരി നന്ദന്‍
തേജ് പ്രതാപ് മഹാജഗബന്ദന്‍

വിദ്യാവാന്‍ ഗുണീ അതി ചാതുര്‍
രാം കാജ് കരിബേ കോ ആതുര്

പ്രഭു ചരിത്ര്‍ സുനിബ കോ രസിയാ
രാം ലക്ഷ്മണ്‍ സീതാ മാന്‍ വാസിയ

സൂക്ഷ്മ രൂപ്ധാരി സിയഹിം ദിഖാവാ

Wednesday, May 19, 2010

Osho_Words2




ഈസോപ്പ് കഥകളില്‍ ഒന്നാണ് ഇവിടെ പറയുന്നത്. ഒരു ആയിരംകാലി പതിവുപോലെ മോര്‍ണിംഗ് വാക്കിനു പോവുകയായിരുന്നു (ആയിരം കാലി എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല കാരണം അതിനു നൂറു കാലുകളാണ് ഉള്ളത് മറ്റു പേരും അതിനുന്‍ടോ എന്നറിയില്ല). ഒരു തവള ഇത് കണ്ടു ' എന്ത് നൂറു കാലുകളോ' തവളയ്ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത് കണ്ണ് മിഴിച്ചു നല്ലവണ്ണം നോക്കി. തവള വിചാരിച്ചു ഇവന്‍ എങ്ങിനെ ഇതും കൊണ്ടു നടക്കുന്നു നൂറു കാലുകള്‍. ആദ്യം ഒന്നാമത്തേത് പൊക്കുന്നു പിന്നെ രണ്ടാമത്തേത് പിന്നെ മൂന്ന് അങ്ങിനെ മുഴുവന്‍ കാലുകളും വരിവരിയായി നീങ്ങുന്നു എണ്ണം ഒന്ന് തെറ്റിപ്പോയാല്‍ എല്ലാം കൂടി വീണതുതന്നെ തവള ആകെ അന്തംവിട്ടു നിന്നുപോയി.

തവള പെട്ടന്ന് തന്നെ ത ന്‍റെ സംശയ നിവാരണത്തിനായി ആയിരംകാലിയുറെ അടുത്തെത്തി. തവള ചോദിച്ചു 'ഞാന്‍ ശല്യപ്പെടുത്തുകയാണെന്ന് തോന്നരുത്. എനുക്കു വളരെ ആശ്ചര്യകരമായയൊരു സംശയം തോന്നുന്നു. ഞാന്‍ എത്ര ആലോചിച്ചിട്ടും അതിനുള്ള ഉത്തരം കിട്ടുന്നില്ല. ഒരു പക്ഷെ നിങ്ങള്ക്ക് എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കാം'. ആയിരംകാലി ചോദിച്ചു 'എന്താണ് ആ സംശയം'. തവള പറഞ്ഞു 'ഞാന്‍ നിങ്ങളുടെ നൂറു കാലുകളും കണ്ടു എനിക്ക് മനസ്സിലാകുന്നില്ല നിങ്ങള്‍ എങ്ങിനെയാണ് ഇത്രയും കാലുകളും വച്ചു നടക്കുന്നതെന്ന്'.

ആയിരംകാലി പറഞ്ഞു 'ഞാന്‍ ഒരിക്കലും അതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല . ഞാന്‍ താഴേക്ക്‌ നോക്കുക പോലും ചെയ്തിരുന്നില്ല. എന്തായാലും നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കാം. നിങ്ങള്‍ വലിയ ഒരു കാര്യമാണ് പറഞ്ഞുതന്നത്' എന്ന് പറഞ്ഞുകൊണ്ട് ആയിരംകാലി തന്‍റെ നൂറു കാലുകളുടെ ചലനം എങ്ങിനെയാണെന്നു നോക്കാന്‍ തുടങ്ങി. സ്വാഭാവികമായും അത് അപ്പോള്‍ തന്നെ അടിതെറ്റി വീണു. എല്ലാ കാലുകളും കൂടി കെട്ടിപ്പിണഞ്ഞു ആകെ കുഴപ്പത്തിലായി. അതിനു ദേഷ്യം വന്നു അത് തവളയോടു പറഞ്ഞു ' ഇനിയൊരിക്കലും ആരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്, എടാ വിഢി ഞാന്‍ ഇത്രയും കാലം ഈ കാലുകളും വച്ചാണ് നടന്നത് എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ മാത്രമല്ല ആയിരക്കണക്കിന് ആയിരം കാലികള്‍ ഇത്രയും കാലുകള്‍ വെച്ചാണ് നടക്കുന്നത്, അവര്‍ക്കൊന്നും ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല എന്നാല്‍ എനിക്ക് ഇപ്പോള്‍ പേടി തോന്നുന്നു. കാരണം നീ ഇ ന്‍റെ മനസ്സിലേക്ക് ഒരു ചോദ്യം ചോദിച്ചിരിക്കുന്നു. ഈ ചോദ്യത്തില്‍ നിന്ന് എനിന്നു എനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നീ തന്നെ പറ'. തവള പറഞ്ഞു ' എനിക്കറിയില്ല, ഞാന്‍ വെറുതെ അറിയാന്‍ വേണ്ടി ചോദിച്ചു എന്നെ ഉള്ളു കാരണം നീ ഒരു വയസ്സായ ആളാണ്‌ എല്ലാ ദിവസവും നീ നടക്കാന്‍ പോകുന്നു.നിനക്ക് അറിയില്ലെങ്കില്‍ പിന്നെ എനിക്കെങ്ങനെ അറിയും' .

ഓഷോ തുടര്‍ന്നു ആ ആയിരംകാലിക്ക് പിന്നെ എന്ത് പറ്റി എന്നറിയില്ല , അത് നടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ആ ചോദ്യം അതിന്‍റെ മനസ്സില്‍ വന്നിട്ടുണ്ടാവണം 'നൂറു കാലുകള്‍ ഞാന്‍ വെക്കുന്ന ഓരോ കാലുകളും ശരിയായ സ്ഥലത്ത് തന്നെയാണോ'. അത് പോലെ ജീവിതത്തിനു അതിന്‍റെതായ വഴികളുണ്ട്. ഇതു നിമിഷത്തില്‍ നിങ്ങള്‍ എല്ലാത്തിനെയും മാനേജ് ചെയ്യാന്‍ നോക്കുന്നോ. നിങ്ങള്‍ അതിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്, ജീവിതത്തിനു അതിന്‍റെ സ്വാതന്ത്യം അനുവദിച്ചു കൊടുക്കുക. സ്നേഹത്തെ പറ്റിയാണെങ്കിലും അതിനു അതിന്‍റെ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക. ഒരിക്കലും നിശ്ചിതമായ മുന്‍കൂട്ടിക്കണ്ട ഒരു പാതയിലൂടെ ജീവിതത്തെ മുന്നോട്ടു നയിക്കരുത്. ഒരിക്കലും അത് ചെയ്യണം ഇത് ചെയ്യണം എന്നുള്ള മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിക്കരുത്, ഇതുപോലെയുള്ള ഗുരുക്കാന്‍ മാരാണ് ഈ മനുഷ്യ വര്‍ഗ്ഗത്തെ മൊത്തം നശിപ്പിക്കുന്നത്. അവര്‍ നിങ്ങളോട് പറയും എങ്ങിനെയാണ് നടക്കേണ്ടതെന്നു ഇതു കാലു ആദ്യം വെക്കണം, രണ്ടാമത് ഇതു വെക്കണം അവര്‍ പറഞ്ഞതില്‍ നിന്നും അല്‍പ്പം മാറിയാല്‍ നിങ്ങള്‍ പാപം ചെയ്തവരാകുന്നു. നിങ്ങള്‍ നരകത്തില്‍ പതിക്കുന്നു, എന്നാല്‍ നരകം അത് വളരെ അകലെയാണ് അവര്‍ പറയുന്നത് കേട്ട് നടന്നാല്‍ നിങ്ങള്‍ ഇവിടെ തന്നെ വീഴും.

Tuesday, May 18, 2010

Osho_Words1


ഒരിക്കല്‍ സംഭാഷണത്തിന്‍റെ ഇടയില്‍ ഓഷോയോട് ഒരാള്‍ ചോദിച്ചു നിങ്ങള്‍ എന്തുകൊണ്ടാണ് അനുഗ്രഹം വില്‍ക്കുന്നത്? നിങ്ങള്ക്ക് അത് വെറുതെ കൊടുത്തുകൂടെ?

ഓഷോ പറഞ്ഞു ഇല്ല കാരണം വെറുതെ കൊടുക്കുന്ന ഒന്നും ആരും സ്വീകരിക്കുകയില്ല. എത്രത്തോളം വില കൂടുതലാണോ അത്രത്തോളം ആളുകള്‍ അത് സംരക്ഷിക്കുന്നു, അവരതിനെ ഖജനാവില്‍ സൂക്ഷിക്കുന്നു. നേരെ മറിച്ച് അത് വെറുതെ കിട്ടുന്നതാണെങ്കില്‍ അതിനു മൂല്യമില്ല, കാരണം ആളുകള്‍ക്ക് വിലയില്ലാതെ കിട്ടുന്ന ഒന്നിന്‍റെയും മൂല്യം മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ക്ക് വില മനസ്സിലാകും എന്നാല്‍ മൂല്യം മനസ്സിലാകില്ല. ഈ ലോകത്തുള്ള എന്തും സ്വന്തമാക്കാന്‍ നിങ്ങള്‍ അതിനു വില നല്‍കേണ്ടി വരും. വില എത്രത്തോളം കൂടുതലാണോ നിങ്ങള്ക്ക് ആ വസ്തുവിനിടുള്ള മതിപ്പും അത്രത്തോളം കൂടും. അനുഗ്രഹവും , ആനന്ദവും, സന്തോഷവും എല്ലാം വെള്ളം പോലെ വെറുതെകിട്ടുമെങ്കില്‍ ആരും അതിന്‍റെ മൂല്യത്തെ അഭിനന്ദിക്കുകയില്ല. മരുഭൂമിയില്‍ ദാഹിച്ചു നില്‍ക്കുമ്പോള്‍ നിങ്ങള്‍ വെള്ളത്തിന്‍റെ മൂല്യം ശരിക്കും അറിയുന്നു.


അലക്സാണ്ടര്‍ ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു വലിയ ജ്ഞാനി അദ്ദേഹത്തോട് ചോദിക്കുകായുണ്ടായി ഇപ്പോള്‍ നിങ്ങള്‍ ഒരു മരുഭൂമിയില്‍ ആണെന്ന് വിചാരിക്കുക നിങ്ങള്‍ വളരെ ദാഹിച്ചു നില്‍ക്കുകയാണ് എന്‍റെ കയ്യില്‍ ഒരു മുഴുവന്‍ പാത്രം വെള്ളം ഉണ്ടെന്നും വിചാരിക്കുക. ആ വെള്ളത്തിന്‍റെ വിലയായി നിങ്ങള്‍ എനിക്ക് എന്തു തരും. അലക്സാണ്ടര്‍ പറഞ്ഞു അങ്ങിനെ സാഹചര്യം വന്നാല്‍ ഞാന്‍ എന്‍റെ സാമ്രാജ്യത്തിന്‍റെ പകുതി നിങ്ങള്ക്ക് തരും.അദ്ദേഹം പറഞ്ഞു നിങ്ങള്‍ എനിക്ക് മുഴുവന്‍ സാമ്രാജ്യവും തരുന്നത് വരെ ഞാന്‍ നിങ്ങള്‍ക്കു വെള്ളം തരുകയില്ല കാരണം നിങ്ങള്‍ രാജ്യത്തിന്‍റെ പകുതി മാത്രമേ തരുന്നുള്ളൂ എങ്കില്‍ നിങ്ങള്‍ ഇനിയും കാത്തിരിക്കുക അപ്പോള്‍ നിങ്ങള്‍ക്കു ദാഹം സഹിക്കാന്‍ കഴിയാതാവും അപ്പോള്‍ നിങ്ങള്‍ എനിക്ക് മുഴുവന്‍ സാമ്രാജ്യവും തരും. അദ്ദേഹം പറഞ്ഞത് അലക്സാണ്ടര്‍ സമ്മതിച്ചു.ഒരു പക്ഷെ ഞാന്‍ എന്‍റെ മുഴുവന്‍ സാമ്രാജ്യവും നിങ്ങള്‍ക്കു തന്നേക്കാം. ഇത് കേട്ടപ്പോള്‍ ആ ഞാനി പൊട്ടിച്ചിരിച്ചു എന്നിട്ട് പറഞ്ഞു പിന്നെ നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പാത്രം വെള്ളത്തിനു വേണ്ടി നിങ്ങളുടെ മുഴുവന്‍ ജീവിതവും പാഴാക്കികളയുകയാണോ. വിലകൊടുക്കാതെ ഒന്നിന്‍റെയും മൂല്യം തിരിച്ചറിയാന്‍ കഴിയാത്ത പാവങ്ങള്‍ക്കായി എല്ലാത്തിലും വിലയിടേന്‍ടതായി വരുന്നു.
-രജനീഷ് ഓഷോ

Osho_Words




നിങ്ങളുടെ ഭൂതകാലം നിങ്ങളില്‍ വരുത്തിവച്ച എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്ക്ക് മോചനം നേടാം. അതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്ന് വെച്ചാല്‍ നിങ്ങള്‍ സ്വയം നിങ്ങളുടെ വിചാരങ്ങളുടെ (വിചാര പ്രക്രിയയുടെ) കാഴ്ച്ചക്കാരനാവുക. അതാണ്‌ എന്‍റെ മെഡിറ്റേഷന്‍റെ രീതി. അത് ഒരിക്കലും ഒരു പ്രാര്‍ത്ഥന അല്ല, കാരണം അവിടെ പ്രാര്‍ഥിക്കാന്‍ ഒരു ദൈവമില്ല. നിങ്ങള്‍ നിശബ്ദനായി ഒരിടത്ത് ഇരുന്ന്, നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന വിചാരങ്ങളെ നോക്കിക്കാണുക. നിങ്ങള്‍ അവയെ നോക്കിക്കാണുക മാത്രം ചെയ്യുക, ആവിചാരങ്ങളില്‍ ഇടപെടരുത്. ആ വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിക്കുക പോലും ചെയ്യരുത്. കാരണം നിങ്ങള്‍ വിധി കല്‍പ്പിക്കാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ നിങ്ങള്‍ വെറുമൊരു കാഴ്ച്ചക്കാരന്‍ അല്ലാതവുകയാണ്. വിചാരങ്ങള്‍ക്ക്‌ വിധി കല്‍പ്പിച്ചു കൊണ്ടു ഇത് ശരിയാണ് അല്ലെങ്കില്‍ ഇത് ശരിയല്ല എന്ന് നിങ്ങള്‍ വിചാരിക്കുന്ന നിമിഷം മുതല്‍ നിങ്ങള്‍ ചിന്തകളുടെ ലോകത്തിലേക്ക് (ചിന്തിക്കുന്ന പ്രക്രിയ) പോവുകയാണ്. മനസ്സിനും നോക്കിക്കാണുന്ന കാഴ്ച്ചക്കാരന്‍ എന്ന ഈ രണ്ട് തലത്തിനും ഇടയില്‍ ഒരു വിടവ് ഉണ്ടാക്കി എടുക്കാന്‍ കുറച്ചു സമയം എടുത്തേക്കാം.‍ എന്നാല്‍ ഒരിക്കല്‍ ആ വിടവ് ഉണ്ടായാല്‍ നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടും നിങ്ങള്‍ വെറും ഈ മനസ്സല്ല മറിച്ചു നിങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നവനാണ് അല്ലെങ്കില്‍ ഒരു സാക്ഷിയാണ്. നിങ്ങളുടെ വിചായങ്ങളുടെ സാക്ഷിയായിരിക്കുന്ന ഈ പ്രക്രിയ വളരെ ശക്തമാകുമ്പോള്‍ നിങ്ങളുടെ ചിന്തകള്‍ നിങ്ങളെ വിട്ടു പോകാന്‍ തുടങ്ങുന്നു. അവസാനം മനസ്സില്‍ യാതൊരു ചിന്തയും അവശേഷിക്കാത്ത സമയം വന്നെത്തും. ആ നിമിഷമാണ് പരമാനന്ദം ശരിക്കും സ്വതന്ത്രമായ അവസ്ഥ.

- രജനീഷ് ഓഷോ.

Friday, May 14, 2010

ഭഗവതി സ്തുതി

ഭഗവതി സ്തുതി




ദേഹി ദേഹി ധനം ദേഹി
ധനവര്‍ഷിണി ധനദേവതാ ധനം ദേഹീ ദേഹി
ദേവിദേവി ധനലക്ഷ്മീ ദേവി ധനം ദേഹി!
ദേഹി ദേഹി സ്വര്‍ണ്ണധാരിണി!
മഹാലക്ഷ്മി അംശ സ്വര്‍ണ്ണ മഹാദേവി
ശംഖുചക്രധരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീനാരായണീ കനകവര്‍ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകലയോഗ കടാക്ഷ, ദു:ഖ, ദുഷ്ട
നിഗ്രഹ ധനം ദേവി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ!

Thursday, May 13, 2010

സ്വമി സന്ദീപ്‌ ചൈതന്യ

Nagarjuna



നാഗാര്‍ജ്ജുന ഒരു മഹാനായ ബുദ്ധഭിക്ഷു ആയിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് രസകരംമായ ഒരു കഥയുണ്ട്. വലിയ വലിയ രാജാക്കന്മാരും, രാജകുമാരന്‍മാരും, പണ്ഡിതന്മാരും, ശിഷ്യരായി അദ്ദേഹന്നിനു ഉണ്ടായിരുന്നു. അദ്ദേഹം വസ്ത്രങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന അദ്ദേഹത്തിന്‍റെ കൈയ്യില്‍ അതിനുള്ള ഒരു പഴയ പാത്രം മാത്രമാണ് ഉണ്ടായിരുന്നത്.

ഒരിക്കല്‍ രാജകുമാരി ഇതുകണ്ടു, അവള്‍ക്കു വളരെ കൌതുകം തോന്നി കാരണം ആ ഭിക്ഷുവി ന്‍റെ കൈയ്യില്‍ സ്വന്തമെന്നു പറയാന്‍ ആ പാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ എപ്പോള്‍ കണ്ടാലും ആ പാത്രം അദ്ദേഹത്തിന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു. അവള്‍ക്കു ആ പാത്രം സ്വതമാക്കണമെന്നു തോന്നി. അവള്‍ ഒരിക്കല്‍ ആ പാത്രം തനിക്കു തരുമോ എന്ന് ഭിക്ഷുവിനോട്‌ ചോദിച്ചു പകരമായി രത്നങ്ങള്‍ പതിച്ച ഒരു സ്വര്‍ണ്ണപാത്രം ഭിക്ഷുവിന്‌ നല്‍കാം എന്ന് പറയുകയും ചെയ്തു. അദ്ദേഹം ഉടനെ തന്നെ രാജകുമാരി നല്‍കിയ പാത്രം വാങ്ങി തന്‍റെ പഴയ പാത്രം രാജകുമാരിക്ക് നല്‍കി. രാജകുമാരിക്ക് അദ്ദേഹത്തിന്‍റെ ഈ പെരുമാറ്റത്തില്‍ അല്‍പ്പം സംശയം തോന്നാതിരുന്നില്ല.കാരണം രത്നം പതിച്ച ആ പാത്രം ലൌകിക സുഖങ്ങള്‍ എല്ലാം ത്യജിച്ച ആ ഭിക്ഷു സ്വീകരിക്കുമെന്ന് അവള്‍ കരുതിയിരുന്നില്ല. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ച് ആ രത്നംപതിച്ച വിലപിടിപ്പുള്ള പാത്രവും പഴയ പാത്രവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നു. സ്വര്‍ണ്ണത്തെയും പാറയെയും ഒരുപോലെ കാണുന്ന മഹാ ജ്ഞാനിയായിരുന്നു അദ്ദേഹം.

അദ്ദേഹം ആ സ്വര്‍ണ്ണ പാത്രവുമായി യാത്ര തിരിച്ചു. വഴിയില്‍വച്ചു ഒരു കള്ളന്‍ ഈ കാഴ്ച്ച കാണുന്നു. അയാള്‍ ഭിക്ഷുവിന്‍റെ പിറകെ കൂടി. ആ സ്വര്‍ണ്ണ പാത്രം എങ്ങിനെയും കൈക്കലാക്കുകയായിരുന്നു ഉദ്ദേശം. ഒടുവില്‍ ഭിക്ഷുവിന്‍റെ താമസ സ്ഥലത്തെത്തി. കള്ളന്‍ വീടിന്‍റെ പുറത്തായി ഒളിച്ചു നിന്നു. ഭിക്ഷു ഉറങ്ങുന്ന സമയം നോക്കി മോഷ്ടിക്കാമെന്ന് അയാള്‍ കണക്കുകൂട്ടി. എന്നാല്‍ അയാളെ അമ്പരപ്പിച്ചു കൊണ്ടു ആ ബുദ്ധ സന്യാസി ആ രത്നം പതിച്ച പാത്രം മോഷ്ടാവ് നിന്ന ദിക്ക് നോക്കി എറിഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ഇത് കണ്ട മോഷ്ടാവ് ആ പാത്രവുമായി നേരെ ഭിക്ഷുവി ന്‍റെ അടുത്തെക്കുതന്ന പോയി പിന്നീട് അയാള്‍ നാഗര്ജ്ജുനയുടെ ശിഷ്യനാവുകയും ചെയ്തു എന്നാണു കഥ.

Saturday, May 8, 2010

Shabarimala_Malayidal



രാവിലെ എഴുന്നേറ്റ് ഏതെങ്കിലും തീര്ത്ഥത്തില്‍ കുളിച്ചു കറുത്ത വസ്ത്രം ധരിച്ച് വടക്കോട്ട് അഭിമുഖമായിനിന്ന് 'ഓം ശ്രീധര്‍മ്മശാസ്താരം പ്രണമാമി' എന്ന് ഭഗവാന്‍ ധര്‍മ്മശാസ്താവിനെ ധ്യാനിച്ച് മൂന്നുപ്രാവശ്യം ഉരുവിട്ട ശേഷം, ഗുരുഭൂതന്‍ (പൂജാരി) പൂജിച്ച മാലമന്ത്രം ധ്യാനിച്ച് കഴുത്തിലണിയണം.


ശബരിമല മാലധരിക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം.

ജ്ഞാനമുദ്രാം ശാസ്തൃമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വരമുദ്രാം സുധാമുദ്രാം
രുദ്രമുദ്രാം നമാമ്യഹം

ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാപാതു സദാപിമേ

ഗുരുദക്ഷിണയാ പൂര്‍വ്വം,
തസ്യാനുഗ്രഹകാരിണേ
ശരണാഗത മുദ്രാഖ്യ
തന്മുദ്രാം ധാരയാമ്യഹം

ചിന്മുദ്രാം ഖേചരീമുദ്രാം
ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോനമ:

Sree_Ayyappan




അയ്യപ്പന്‍ ശ്രീ ധര്‍മ്മശാസ്താവിന്‍റെ അവതാരമാണ്. ശിവനും മോഹിനീവേഷം പൂണ്ട മഹാവിഷ്ണുവും ആണ് മാതാപിതാക്കള്‍. പന്തളം രാജാവായ രാജശേഖരനും പത്നിയും ആണ് അയ്യപ്പനെ വളര്‍ത്തിയത്.

മൂലമന്ത്രം:-
ഓം ഘ്രൂം നമ: പാരായ ഗോപ്ത്രേ

അയ്യപ്പന്‍റെ ഗായത്രിമന്ത്രം:-
ഓം ഭൂതാധിപായ വിദ്മഹെ
ഭവപുത്രായ ധീമഹി
തന്ന: ശാസ്താ പ്രചോദയാത്.

അഷ്ടമംഗലങ്ങള്‍:-
ദര്‍പ്പണം, പൂര്‍ണ്ണകുംഭം, വൃഷഭം, ഉദയചാമരം, ശ്രീവത്സം, സ്വസ്തികം, ശംഖ്, ദീപം.
നിര്മാല്യധാരി.ദേവനര്‍പ്പിക്കുന്ന പൂവ്-മാല-നിവേദ്യം എന്നിവ പിന്നിട്ട് നിര്‍മ്മാല്യധാരിക്ക് അര്‍പ്പിക്കുന്നു. ഘോഷവാനാണ് അയ്യപ്പന്‍റെ നിര്‍മ്മാല്യധാരി.

ഔഷധങ്ങള്‍:-
അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ്.

അര്‍ഘ്യദ്രവ്യങ്ങള്‍:-
പാല്‍, കടുക്, താമരപ്പൂവ്, എള്ള്, കുശപ്പുല്ല്, അഷ്ടഗന്ധം.

ആചമനദ്രവ്യങ്ങള്‍:-
എലവര്‍ങം, അഷ്ടഗന്ധജലം, പദ്മകം, പതിമുകം.

ഫലദ്രവ്യങ്ങള്‍:-
നെല്ലിക്ക, മാങ്ങ, കൂവളക്കായ്, നാളികേരം, ചക്ക, മാതളനാരങ്ങ, ചെറുനാരങ്ങ, കദളിക്കായ്.

രത്നങ്ങള്‍:-
മുത്ത്, വൈഡൂര്യം, മാണിക്യം, പവിഴം, വൈരം, പദ്മരാഗം.


അഭിഷേകജലം:-
ഉരല്‍ക്കുഴിയിലെ ജലം.

ഇഷ്ടപുഷ്പങ്ങള്‍:-
മുല്ല, ചെമ്പകം, പിച്ചകം, വെളുത്ത നന്ത്യാര്‍വട്ടം, ഇലഞ്ഞി, കുറുമൊഴിമുല്ല, ഇരുവാച്ചിമുല്ല, നീലോല്‍പ്പലം, ജാതി, കല്‍ഹാരം, പുന്നാഗം.

അഷ്ടഗന്ധങ്ങള്‍:-
കോട്ടം, മുരം, ഇരുവേലി, രാമച്ചം, കുങ്കുമം, മാഞ്ചി, അകില്, ചന്ദനം.

ഇഷ്ടലോഹങ്ങള്‍:-
സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ചെന്ബ്രാക്കോട്ടി.
Related Posts with Thumbnails
Bookmark and Share